Subscribe For Free Updates!

We'll not spam mate! We promise.

Tuesday, 9 July 2013

മലയാളി നേഴ്‌സിനെ കുത്തിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

ഒല്ലൂര്‍ : ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയിച്ച് ഒടുവില്‍ വിവാഹിതരായവരായിരുന്നു സനിതയും സ്മിജോയും. എന്നാല്‍ ആ ദാമ്പത്യ ജീവിതത്തിന് അധികം ആയുസ്സുണ്ടായില്ല. സനിതയെ കുത്തിക്കൊന്ന ശേഷം സ്മിജോ കഴുത്തു മുറിച്ച് ജീവനൊടുക്കി. ബഹ്‌റൈനിലെ മനാമയില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു പുത്തൂര്‍ സ്വദേശിയായ സനിത. സ്മിജോയും അവിടെ നഴ്‌സായിരുന്നു.
മനാമയില്‍ സല്‍മാനിയ മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്തിരുന്ന സമയത്താണ് സനിത ഫേസ്ബുക്കിലൂടെ സ്മിജോയെ പരിചയപ്പെട്ടത്. പിന്നീട് പ്രണയിച്ച ഇരുവരും വീട്ടുകാരുമായി ആലോചിച്ചതിനു ശേഷം വിവാഹം കഴിക്കുകയായിരുന്നു. കഴിഞ്ഞ ജനുവരി 29 നായിരുന്നു വിവാഹം.
ഇരുവരും മരിച്ച വിവരം കഴിഞ്ഞ ദിവസം സനിതയുടെ ചേച്ചി സംഗീതയാണ് വീട്ടുകാരെ അറിയിച്ചത്. മനാമയില്‍ തന്നെ നഴ്‌സായി ജോലി ചെയ്യുകയാണ് സംഗീത.
വിവാഹ ശേഷം ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ സനിതയ്ക്ക് സ്മിജോയൊടൊപ്പം ജീവിക്കാന്‍ കഴിയില്ലെന്ന് സനിത വീട്ടുകാരെ അറിയിച്ചിരുന്നു. സ്മിജോ നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. സംശയരോഗമായിരുന്നു സ്മിജോയ്ക്ക്. ഇതിനിടെ സനിതയുടെ ഗര്‍ഭം അലസി. ഇതും സനിതയെ സങ്കടത്തിലാക്കി. തുടര്‍ന്ന് സമിജോയില്‍ നിന്നും വേറിട്ട് ചേച്ചിയോടൊപ്പം താമസിച്ചു വരികയായിരുന്നു. ഇരുവരും വിവാഹമോചനം നേടാന്‍ തീരുമാനിച്ചിരുന്നു.
സംഗീതയുടെ വീട്ടിലായിരുന്ന സനിതയെ അവിടെ പോയി സ്മിജോ കൊലപ്പെടുത്തുകയായിരുന്നു.
ചേച്ചിയും ഭര്‍ത്താവും ജോലിക്കു പോയ സമയം നോക്കിയായിരുന്നു അവിടെ എത്തിയത്. വിവരമറിഞ്ഞ് സംഗീതയുടെ ഭര്‍ത്താവ് ഡേവിസ് അവിടെയെത്തി. റെജി ഡേവീസിനു നേരെയും സ്മിജോ കത്തി വീശി. തലയ്ക്കു പരുക്കേറ്റ് റെജി ആശുപത്രിയിലാണ്.
മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് നീക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് വഴി എംബസി ഇടപെട്ട് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

0 comments:

Post a Comment